അടുത്തിടെ കേരളത്തിലെ ഇരിങ്ങാലക്കുട, വെള്ളാപ്പള്ളി,ദേവികുളം ക്രിസ്ത്യന്‍ ചര്ച്ചുകളില്‍ നിന്ന് തിരുവോസ്തി കളവു പോയതായ റിപ്പോര്ട്ടുകള്‍ മലയാള പത്രങ്ങളില്‍ വന്നിരുന്നു. സാത്താനെ ആരാധിക്കുന്ന ആളുകള്‍ കേരളത്തില്‍ വര്ദ്ധിച്ചു വരുന്നതായും കറുത്ത കുര്ബാനയ്ക്ക് ( Black Mass )വേണ്ടിയാണ് പിശാചു പൂജകര്‍ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് തിരുവോസ്തി മോഷ്ട്ടിക്കുന്നത് എന്നായിരുന്നു ആ റിപ്പോര്ട്ട്.
കറുത്ത കുർബ്ബാനയെ കുറിച്ചുള്ള വിവരങ്ങൾ തരുന്ന മറ്റൊരു ഉറവിടമാണ് യൂറോപ്പില്‍ നടന്ന Witch-Hunt. സാത്താന്റെ കൂട്ടാളികളാണെന്ന് അറിയപ്പെട്ടിരുന്ന വിച്ചുകൾ തിരുവോസ്തി മോഷ്ടിച്ചിരുന്നതായും അവ കറുത്ത കുർബ്ബാനയിൽ ഉപയോഗിച്ചിരുന്നതായും ചില ഗ്രന്ഥങ്ങളിൽ കാണാം. Richard Cavendish-ന്റെ "The Black Arts" (1967) , H.T.F. Rhodes ന്റെ "The Satanic Mass" (1954), "The Dark God: Satan Worship and Black Masses" (1964) എന്നീ പുസ്തകങ്ങൾ കറുത്ത കുർബ്ബാനയുടെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. Witch-Hunt-ന്റെ പ്രധാന കാരണവും ഇത് തന്നെയായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം മോഷണങ്ങൾക്ക് ക്രിസ്ത്യന്‍ വൈദീകരും കൂട്ടുനിന്നിരുന്നതായി പറയപ്പെടുന്നു.
ആത്മാര്ത്ഥമായി പിശാചിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അനുയായികള്ക്ക് സാത്താന്‍ (ഇബ്ലീസ്) എന്ത്കൊണ്ട് തിരുവോസ്തി എത്തിച്ചു കൊടുക്കുന്നില്ല. ഒറിജിനല്‍ പിശാചിന് പോലും തന്നെ പ്രീതി പ്പെടുത്തുകയും ആരാധിക്കുകയും ചെയ്യുന്ന വിശ്വാസികള്ക്ക് പൂജാ ദ്രവ്യങ്ങള്‍ എത്തിച്ചു കൊടുക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടല്ലേ പിശാചു പൂജകര്ക്ക് അത് മോഷ്ട്ടിക്കേണ്ടി വരുന്നത്.
കറുത്ത കുര്ബാനക്കും( Black Mass ) സാത്താന്‍ ആരാധനക്കുമുള്ള തിരുവോസ്തി സാത്താന്‍ എത്തിച്ചു തരുമെന്നുള്ള വിശ്വാസം ലോകത്ത് നിലവിലുള്ള പിശാച് പൂജകര്ക്കാ്ര്ക്കും തന്നെയില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
പക്ഷെ കേരളത്തിലെ അഭിനവ ജിന്ന് വാദികള്‍ പറയുന്നു പിശാചിന് ജര്മനിയില്‍ നിന്ന് വരെ മരുന്ന് കൊണ്ട് വരാന്‍ കഴിയും
ഭാരമുള്ള വസ്തുക്കള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എടുത്തു കൊണ്ട് പോകാന്‍ കഴിയും
(ഡോ:സകരിയ സ്വലാഹി)
സ്വലാഹി തന്നെ രേഖപ്പെടുത്തുന്നത് കാണുക : ``ഏതെങ്കിലും ഒരു പിശാചിനെ സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം ഗണിച്ചും പ്രശ്‌നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും.'' (സലഫീ പ്രസ്ഥാനം: വിമര്ശനങ്ങളും മറുപടിയും പേജ് 134)
കേരളത്തില് സലഫി മന്ഹജ് എന്ന വര്ണ കടലാസില്‍ പൊതിഞ്ഞു ജിന്നിനെ പുനരാനയിക്കുന്നത് രണ്ടായിരത്തി ഏഴില്‍ ആണ്
കുപ്രസിദ്ധ ഇബ്ലീസ് സ്ടോറികള്‍ വിളമ്പി പി എന്‍ അബ്ദുല്‍ ജബ്ബാര്‍ മൌലവി യാണ് ഇതിനു തുടക്കം കുറിക്കുന്നത്
ഇസ്വ്‌ലാഹ് മാസികയില്‍ അദ്ദേഹം എഴുതുന്നത് കാണുക: `രാത്രിയുടെ ഇരുളില്‍ തപ്പിത്തടഞ്ഞ് ഒരാള്‍ തന്റെ തൊട്ടടുത്ത് നിന്ന് ശബ്‌ദം കേള്ക്കുന്നു. ആളെ കാണുന്നില്ല. തന്റെ മുമ്പിലുള്ള ഈ ശബ്‌ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തില്‍ എന്നെ ഒന്ന് സഹായിക്കാമോ, ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാല്‍ അത് അഭൗതികമോ, കാര്യകാരണ ബന്ധത്തിന് അപ്പുറമുള്ളതോ അല്ലെങ്കില്‍ സൃഷ്‌ടികളുടെ കഴിവില്പെടാത്തത് തേടുകയല്ല. ആ സഹായാര്ഥന ശിര്ക്കുമല്ല.’ (ഇസ്വ്‌ലാഹ് 2007 ഏപ്രില്‍)
തുടര്ന്ന് വിജനമായ പ്രദേശത്തും മരുഭൂമിയിലും കുട്ടിക്കാട്ടിലും പുഴക്കരയില്‍ ചൂണ്ടയിടുമ്പോഴുമൊക്കെ സാത്താന്‍ ഇടയ്ക്കിടെ പൌരോഹിത്യത്തിന്റെ വികൃത രൂപത്തില്‍ ഇറങ്ങി വരുന്നുണ്ട് .
വിഗ്രഹങ്ങള്‍ പാല് കുടിക്കുന്നതും സംസാരിക്കുന്നതും ശരിയായിരിക്കാം കാരണം പിശാചാണ് പാല് കുടിക്കുന്നതും സംസാരിക്കുന്നതും (ഡോ:സുബൈര്‍)
സന്ധ്യാ സമയങ്ങളില്‍ കുട്ടികളെ പുറത്ത് വിട്ടാല്‍ പിശാചു കുട്ടികളില്‍ കേറി കൂടും ജോത്സ്യനെ സമീപിക്കുമ്പോള്‍ നമ്മുടെ ഉദ്ദേശ മെല്ലാം അവര്‍ പറഞ്ഞു തരും (ഹാരിസ്ബുനു സലിം)
വിഗ്രഹങ്ങളില്‍ പിശാചിന്റെ ചൈതന്യം ഉണ്ട് പിശാചിനെ ആവാഹിച്ചിട്ടുമുണ്ട്
(ഷംസുദ്ദീന്‍ പാലത്ത് )
അവസാന ഘട്ടത്തില്‍ പിവിസി പൈപ്പും ഗ്ലൌസും സ്പ്രേയരും സിഡിയും ഹെഡ് സെറ്റും ലാപ്ടോപ്പും തുടങ്ങിയ മാരകായുധങ്ങളുമായി തോറാപ്പി ചെയ്തു ജിന്നിനെ അടിച്ചിറക്കാന്‍ മത്സരിക്കുന്ന ലജന-വിഷ്ടം ടീമുകളും ,
പാമ്പുകളിലും പേ പിടിച്ച നായകളിലും വേഷം മാറി വരുന്ന ജിന്നുകള്‍ ഉണ്ടെന്നു പറയുന്ന ചില കാട്ട് മന്ഹജ്കാരും , എന്തിനേറെ മുഹമ്മദ് നബിക്ക് ആറുമാസം മാരണം ബാധിച്ചു വട്ടായെന്നു പറയുന്നവരും‘’ യാ ഇബാദല്ലാഹ് അ ഈ നൂനീ ‘’എന്ന ദുര്ബല ഹദീസ് ഓതി ഈ വിഷയത്തിനു ധാര്മീ ക പിന്തുണ നല്കിയവരുമെല്ലാം ചേര്ന്ന് ആധുനീക സമൂഹത്തെ യാകമാനം അന്ധ വിശ്വാസത്തിലേക്ക് പുനരാനയിക്കുന്ന തമസ്സിന്റെ ദുഷ്ട്ട ശക്തികളെ അനുസ്മരിപ്പിക്കുന്നു.
കറുത്ത കുര്ബാന ( Black Mass ) നടത്തുന്ന ലോകത്തെ പിശാചു പൂജകര്ക്ക് പോലും ഇല്ലാത്ത വിശ്വാസങ്ങളാണ് ഇക്കൂട്ടര്ക്കുള്ളത് എന്ന തിരിച്ചറിവ് നിങ്ങളെ തെല്ലും അമ്പരപ്പിക്കുന്നില്ലേ ...?
ഒരു നൂറ്റാണ്ട് മുന്പുള്ള കേരളീയ വിശ്വാസങ്ങളില്‍ നിന്ന് എന്ത് വ്യതിരിക്തതയാണ് ഇക്കൂട്ടര്ക്കുളള്ളത്?
ഗ്രാമങ്ങളില്‍ വൈദുതി എത്തുന്നതിനു മുന്പ് വാഴയുടെ നിഴലുകള്‍ ജിന്നുകളും
പാലച്ചോട്ടില്‍ യക്ഷികളും
പാടവരമ്പത്ത് ഓടിയനുമാണ് ഉണ്ടായിരുന്നത് ഇന്നതിന്റെ കുത്തക വസുമതി ജിന്ന് ഏറ്റെടുത്തിരിക്കുന്നു.രോഗം വന്നാല്‍ മുസ്ലിയാകന്മാര്‍ മന്ത്രിച്ചു തുപ്പിയ വെള്ളമാണ് കുടിച്ചിരുന്നത് ഇന്നതിനു പേര് മാറ്റി ‘റുഖിയ ശരഇയ്യ’ എന്നാക്കി.
എടപ്പാളും കരുനാഗപ്പള്ളിയിലും ഹസീന-ഫര്സാന എന്നീ സഹോദരികളെ ജിന്ന് കൂടിയെന്ന് പറഞു തല്ലികൊന്ന കാട്ടാളത്തെ ന്യായീകരിക്കുന്ന ‘സലഫി മന്ഹജ്’ പള്ളിചെരുവിലും മദ്രസ്സാ മൂലയിലും നടത്താന്‍ ആഹ്വാനം ചെയ്യുന്ന ആളുകള്‍ ഇബ്ലീസിന്റെ അനുയായികള്‍ അല്ലാതെ മറ്റാരാണ് ?
അനന്തമായ മരുഭൂമിയിലൂടെ കൂട്ടമായി യാത്ര ചെയ്യുന്ന കച്ചവടക്കാരെയും അവരുടെ ഒട്ടകങ്ങളെയും ജിന്നുകള്‍ ആക്രമിച്ചു അര്ദ്ധ രാത്രിയുടെ നിഗൂഡ തയില്‍ ജീവ രക്തം കുടിച്ചിരുന്നതായി അറേബ്യന്‍ നാടോടി കഥകളില്‍ പ്രതിപാദിക്കുന്നുണ്ട്.
സ്ത്രീകള്‍ അവരുടെ പ്രിയപ്പെട്ട ഇരകളായിരുന്നു പോലും,
അലാവുദ്ധീന്റെ അത്ഭുത വിളക്ക്,ആയിരത്തോന്നു രാവുകള്‍ തുടങ്ങിയ നാടോടി കഥകളിലുള്ള ജിന്നും,കുട്ടികളുടെ പ്രസിദ്ധീകരണമായ ബാല മംഗളത്തിലെ മായാവിയും ലുട്ടാപ്പിയും മനുഷ്യ ശരീരത്തില്‍ ഇപ്പഴും കയറി കൂടുമെന്ന് വിശ്വസിക്കുന്ന സാത്താന്റെ/ജിന്നിന്റെ/ഇബ്ലീസിന്റെ അനുയായികള്‍ എല്ലാവരും ഒത്തുകൂടി വളരെ പെട്ടെന്ന് തന്നെ ഒരു കറുത്ത( Black Mass ) കുര്‍ബാന കൈകൊള്ളുന്നതായിരിക്കും ഉചിതം. — with Abdul Rasheedand 15 others.
No comments:
Post a Comment